Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : G. Sukumaran Nair

'മുഖ്യമന്ത്രിയ്ക്ക് തന്നെ ഇനി ഫോട്ടോയിൽ മാത്രം കാണാം'; കൂടിക്കാഴ്ചാ വിവാദത്തിൽ കടുപ്പിച്ച് സുകുമാരൻ നായർ

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടെന്ന ആരോപണത്തിൽ വിമർശനം കടുപ്പിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രി തന്നെ കാണുമെന്ന് ഇനി പറയുന്നത് ഫോട്ടോയിൽ മാത്രമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താൻ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നെങ്കിലും, കാണാനുള്ള കൃത്യമായ സമയമോ തീയതിയോ അറിയിച്ചില്ലെന്നും സുകുമാരൻ നായർ ആരോപിച്ചു.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്നും, സുകുമാരൻ നായരുമായി സംസാരിച്ചിരുന്നെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബജറ്റ് തിരക്കുകൾക്കിടയിലാണ് അദ്ദേഹം പിഎയെ വിളിച്ചതെന്നും, പിന്നീട് താൻ തിരിച്ചുവിളിച്ച് സംസാരിച്ച് കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. നേതാക്കളെ കാണുന്നത് പരസ്യമായിട്ടാണെന്നും, അനുമതി നിഷേധിച്ചാൽ മാത്രമാണ് അത് വാർത്തയാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എങ്കിലും, സുകുമാരൻ നായർ ഈ വിശദീകരണങ്ങൾ തള്ളിക്കളയുകയും, ഇനി ആരെയും കാണേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു. താൻ നേരിട്ട് പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ കഴിഞ്ഞുപോയെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

ശബരിമല യുവതീപ്രവേശനം; സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ: എന്‍എസ്എസ്

കോട്ടയം: ശബരിമല യുവതീ പ്രവേശനത്തിൽ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. യുവതീ പ്രവേശനത്തിന് അനുകൂലമായിട്ടാണ് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചത്.

എന്നാൽ അടുത്ത കാലത്തായി സർക്കാർ നിലപാട് മാറ്റിയെന്ന സൂചനയാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. താൻ ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെ ബന്ധപ്പെട്ടിട്ടില്ല. സത്യവാംഗ്മൂലം തിരുത്തണോയെന്ന് അവർ നിയമപരമായി തീരുമാനിക്കട്ടെ.

വിഷയത്തിൽ എൻഎസ്എസിന്‍റെ നിലപാടിന് മാറ്റമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് മാത്രമാണ് കേസിന് പോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. സമുദായസംഘനകളുടെ വാദം എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

എല്ലാ സംഘടനകളേയും കോടതി വിളിക്കുമോയെന്നും അറിയില്ല. എന്തായാലും എന്‍എസ്എസിനെ വിളിക്കും. ഞങ്ങള്‍ പൂര്‍ണ സജ്ജമാണ്. പഴയ വാശിയോടെ തന്നെ കേസില്‍ എസ്എസ്എസ് മുന്നോട്ടു പോകുകയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

Latest News

Corehub Up